വിശേഷങ്ങൾ ചോദിച്ച്...സന്തോഷം പ്രകടിപ്പിച്ച്...സ്നേഹം ചൊരിഞ്ഞ്....രാത്രിയെന്നോ...
പകലെന്നോ വ്യത്യാസമില്ലാതെ സംസാരിച്ചിരുന്ന രണ്ട് പേർ
പിന്നീടെപ്പോഴോ പറഞ്ഞു പോയ വാക്കിന്റെ ഗതി വ്യത്യാസമോ...
അർത്ഥമോ മറിപ്പോകുമ്പോൾ...
അല്ലെങ്കിൽ ഒരു വേർതിരിവിന്റെ പാതയിലേക്ക് ഒരാൾ തിരിയുമ്പോൾ
പരസ്പര പരിചയത്തിന്റെ ഇടയിലെ ആ അകൽച്ചയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കി തരുന്ന നിമിഷങ്ങളുടെ ദൈർഘ്യവുമായി ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ...
പലപ്പോഴും വേദനയുടെ ഹൃദയഭാരവുമായാണ് പലരും അകൽച്ചയെ സീകരിച്ചിട്ടുണ്ടാവുക എന്നതാണ് സത്യം...