2017, മേയ് 31, ബുധനാഴ്‌ച

ചില്ലുജാലകം


ജനാലയുടെ കണ്ണാടി ചില്ല് അൽപ്പം പൊട്ടിയതാണ്.
അതിനിടയിൽ കൂടി വരുന്ന കാറ്റ്...തണുത്തരാത്രികളിൽ
വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചിൽപോലെയും......
മഞ്ഞും,മഴയും ഇല്ലാത്തപ്പോൾ അലൗകികമായ ശാന്തിയുടെ
ഒരു നേരിയ നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്.
ചിലപ്പോൾ ഈ നിശബ്ദത തന്നെ വാചാലമായിത്തീരും.
ആരുമറിയാതെ നിലാവുള്ള രാത്രിയിൽ ഗലീലിയോ കടപ്പുറത്തും...
ഏകാന്തമായ കുന്നുകളിലും ചിന്താധീനനായി നടന്നിരുന്ന കൃസ്തുദേവന്റെ
വാക്കുകൾ ഈ ചൂളംവിളി കേൾക്കുമ്പോൾ ഓർത്തുപോകുന്നു.
"കാറ്റ് അതിനിഷ്ടമുള്ളിടത്ത് വീശുന്നു.."
ഇന്ന് വെളുപ്പിനും ഞാനോർത്തു...ഈ കാറ്റ് എവിടെ നിന്ന് വരുന്നെന്നും..
എങ്ങോട്ട് പോകുന്നുവെന്നും...!    അറിഞ്ഞു കൂടാ....
ജീവിതവും അങ്ങിനെ തന്നെ.ഇനി കുറേകൂടി നേരം പുലർന്നാൽ
ഈ തണുത്തക്കാറ്റ് കടന്നുപോകുന്ന പോലെ നാമും ഇവിടം വിട്ട്
എവിടെയെങ്കിലും എത്തിച്ചേരും.
അവിടെയും നിൽക്കുകയില്ല...!പിന്നെയും പോകും

ഉറക്കം

തലയിണക്ക് ഉയരം പോരാ...
ഞാൻ അതെടുത്ത് രണ്ടായി മടക്കി വെച്ചു.
കിടപ്പ് കുറേ കൂടി സുഖമായി.ജനലിന്റെ കതകിനിടയിലൂടെ കാറ്റ് പിന്നെയും ചൂളം വിളിക്കുന്നു.ഞാൻ കമ്പിളി നല്ലത് പോലെ വലിച്ച് പാദങ്ങൾ കൂടി പൊതിഞ്ഞു വെച്ചു.
എനിക്ക് ചിരി വന്നു......
തണുപ്പെന്നു പറഞ്ഞാൽ ചൂടിന്റെ അഭാവം അല്ലേ...? അഭാവം ഇല്ലാത്തത് പദാർത്ഥമാണല്ലോ..!
എന്നാൽ ഞാൻ ശ്രമിക്കുന്നത് ഇല്ലാത്തതിനെ നിരോധിക്കുവാനാണ്.
എന്നിരുന്നാലും ഈ തണുപ്പിനെ ഇല്ലാത്തതെന്ന് എങ്ങിനെ പറയും.സൂചികൊണ്ട് കുത്തുന്നതുപോലെ ഓരോ രോമകൂപത്തിലും തണുപ്പ് തുളഞ്ഞു കയറുന്നുവല്ലോ...?
പിന്നേയും ചിന്തയുടെ അറ്റം ഉരുകി സ്വപ്നത്തിൽ ലയിച്ചു.
കള്ളവും,നേരും കലർന്ന സ്വപ്നവും...ഉറക്കവും അങ്ങിനെ നീണ്ടുപോയി

ഇഷ്ടം


ഭ്രാന്ത്


2017, മേയ് 22, തിങ്കളാഴ്‌ച

യാത്ര

തിരിച്ചറിവ്

കാത്തിരിപ്പ്

തെളിച്ചവും...വിശുദ്ധിയും


2017, മേയ് 10, ബുധനാഴ്‌ച

ഒരു സഹയാത്രികനെ പോലെ..

പലപ്പോഴും ഒരു മായാകാഴ്ച പോലെ ...ചിലർ വന്നു പൊയ്‌ക്കൊണ്ടേയിരിക്കും ..ബന്ധങ്ങളിൽ,സൗഹൃദങ്ങളിൽ..അങ്ങിനെ എന്തൊക്കെയോ...എങ്ങനെയൊക്കെയോ ആയി...ചിലപ്പോൾ തെളിവാർന്ന ചിത്രമായി കുറേക്കാലം...മുന്നോട്ടുപോകും...അതിൽ കൂടുതൽ ജീർണ്ണതയുടെ മൂടുപടം അണിഞ്ഞ്..അനിഷ്ടങ്ങളുടെ വകഭേദം തിരഞ്ഞ് ..ഒരു മായകാഴ്ചപോലെ..തിരികെ പോകുകയും ചെയ്യും..ഇന്നിലെ ബന്ധങ്ങൾക്ക് വർണ്ണരാജികൾ ആണ് കൂടുതൽ ഉത്തേജനം നൽകുന്നത്..അത് ചിലപ്പോ കാലത്തിന്റെ മാറ്റമാകാം...അല്ലെങ്കിൽ നേർകാഴ്ചയിലെ വ്യത്യാസങ്ങളും,വ്യതിയാനങ്ങളും,അന്തരങ്ങളും ആയിരിക്കാം..പുതുമ കൂടുതൽ കൂടുതൽ ഉൾക്കൊള്ളും തോറും..പഴമകൾ വേർതിരിച്ചറിയാനോ...പറയാനോ കഴിയാത്ത അരുചിയുടെ വകഭേദങ്ങൾ ആയി മാറും..
പക്ഷേ...ചില സ്വപ്നങ്ങൾക്ക് ഒരിക്കലും നിറഭേദങ്ങൾ ഇല്ല...വകഭേദങ്ങളും ഉണ്ടാകില്ല..
അത് ജീവിതകാലം കൂടെ കൊണ്ടു നടക്കും..
ഒരു ജീവവായു പോലെ...
കാരണം...ഇങ്ങിനെ ചിലതാണ് നമ്മിൽ പലരെയും മുന്നോട്ട് നയിക്കുന്നത്...
ചില സ്വപ്‌നങ്ങൾ.....
ചില പ്രതീക്ഷകൾ...
ചില ആഗ്രഹങ്ങൾ.....
ചില ഇഷ്ടങ്ങൾ ......അങ്ങിനെ എന്തൊക്കെയോ...ഉണ്ടാകും ഓരോരുത്തരുടെയും കൂട്ടിന്...ഒരു സഹയാത്രികനെ പോലെ...എന്നും എപ്പോഴും...
എങ്കിൽ തന്നെയും ...ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതെ..ചില യാത്രകൾ പാതിവഴിയിൽ അവസാനിക്കുകയാണ് പതിവ്..
കാരണം....കാലം പലപ്പോഴും ചില ജീവിതങ്ങൾക്ക് മേലാണ് അതിന്റെ വികൃത ഭാവം കാണിക്കുക.

2017, മേയ് 2, ചൊവ്വാഴ്ച

എപ്പോഴാണ്‌ നമ്മള്‍ കരയാറുള്ളത്‌...?



മനസ്സില്‍ ചിലത്‌ നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്‍റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന്‌ മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്‍റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്‌. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക്‌ അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്‌.. എത്ര സങ്കടത്തിന്‍റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്‌.. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്‌..
ആശ്വാസത്തിന്‍റെ തെളിനീർ ജലമാണ്‌ കണ്ണീര്‍., കനംതിങ്ങിയ വിഷാദത്തിന്‍റെ മഞ്ഞുകട്ടകള്‍ക്ക്‌ ഉരുകിയൊലിക്കാന്‍ കണ്ണീരുകൊണ്ടാവുന്നു. ദുഖം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ആത്മസുഹൃത്തിനോട്‌ എല്ലാം പറഞ്ഞൊന്ന്‌ കരയുമ്പോള്‍ സുഹൃത്തിന്‍റെ ആശ്വാസവചനം കേള്‍ക്കുമ്പോള്‍ മനസ്സിനു കിട്ടുന്ന ഒരു സ്വസ്ഥതയുണ്ട്‌.. അപൂര്‍വം ചിലരുടെ മുന്നില്‍ മാത്രമേ കണ്ണുകള്‍ നിറയൂ. അവരുടെ മുന്നില്‍ അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കും. “കരയല്ലേ…” എന്ന ചെറുവാക്കുകൊണ്ട്‌ അവര്‍ പുതുമഴയായിത്തീരും. അത്രയും നല്ല സ്‌നേഹസൗഹൃദങ്ങള്‍ ജീവിതത്തിന്‍റെ പ്രകാശബിന്ദുക്കളാണ്‌; നല്ല വെളിച്ചങ്ങളാണ്‌..
ശരി. നാം എത്ര ബലം പിടിച്ചാലും....
ചില ഓര്‍മകള്‍ നമ്മുടെ കണ്ണുനനയ്‌ക്കുന്നു. ചിലരുടെ മുന്നില്‍ നമ്മുടെ കണ്ണുനനയുന്നു.