2017, ഡിസംബർ 21, വ്യാഴാഴ്‌ച

അലിഞ്ഞു ചേരും വരെ

കടിഞ്ഞാണില്ലാത്ത കുതിരയെപോലെയാണ് ആഗ്രഹങ്ങൾ...അതങ്ങിനെ ദിക്കറിയാതെ..കാലമാറിയാതെ മേഞ്ഞുകൊണ്ടേയിരിക്കും.
കിട്ടുന്നതിനനുസരിച്ച് ജീവിക്കുക....അധികമൊന്നും കൊതിക്കാതിരിക്കുക.കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.അവർ അങ്ങിനെ തന്നെ ജീവിച്ച് ചിലതൊക്കെ നമുക്കായി മിച്ചം വെച്ച് കടന്നുപോയവരാണ്.
മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹങ്ങളാണ്..ദുഃഖങ്ങൾക്കും..നഷ്ടബോധത്തിനും കാരണമാകുന്നത്..
ഒരു പുഴപോലെയാണ് മനുഷ്യന്റെ മനസ്സും..ചിലപ്പോൾ കലങ്ങിയും..ചിലപ്പോൾ തെളിഞ്ഞും ഒഴുകിക്കൊണ്ടേയിരിക്കുന്നു..അവസാനം മണ്ണിൽ അലിഞ്ഞു ചേരും വരെ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ