2021, നവംബർ 21, ഞായറാഴ്‌ച

തിരിച്ചറിവ്.......



ഒരു നനുത്ത നീർതുള്ളിയായി ഇറ്റുവീണ്..
ഒരു പേമാരിയായി പെയ്തിറങ്ങി പോകുമ്പോൾ കണ്ണിൽ കണ്ടതെല്ലാം തച്ചുടയ്ക്കാനുള്ള ശ്രമമായിരുന്നു മഴയ്ക്ക് ...
പെയ്തിറങ്ങിയതിനുമപ്പുറം രണ്ടു ദിവസം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഈ മഴയ്ക്ക് കേരളത്തെ ഒന്നുകൂടി ഭീതിയിലാഴ്ത്താൻ കഴിയുമായിരുന്നില്ലേ...
ചില അഹങ്കാരങ്ങൾക്കിടയിൽ ...
ഒരു തിരിച്ചടിയായി പലരും ഇതിനെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ....
അതൊരുപക്ഷേ സത്യമാകാം..അതെ..! ചിലർക്ക് മുൻപിൽ കാലം നൽകിയ തിരിച്ചടി...
നഷ്ടങ്ങൾ ആയിരുന്നു പലർക്കും..
ജീവൻ...ജീവിതം...
ഉറ്റവർ..ഉടയവർ..ബന്ധുക്കൾ...
വീട്  അങ്ങിനെ പലവിധ നഷ്ടങ്ങൾ...
അതിനിടയിലും..
ജാതി-മത വിദ്വേഷമില്ലാതെ ജീവിക്കാനും...സഹായിക്കാനും...
സാന്ത്വനിപ്പിക്കാനും മനുഷ്യനെ പ്രേരിപ്പിച്ച 
ചില മണിക്കൂറുകളും ദിവസങ്ങളും നമ്മിലൂടെ കടന്നുപോയി....
അല്ലെങ്കിൽ തന്നെ സാന്ത്വനസ്പർശങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലല്ലോ...
ഒരു പാത്രത്തിൽ ഉണ്ടെണീറ്റ്..
ഒരു പായിൽ കിടന്നുറങ്ങാൻ അവസരം നൽകിയപ്പോൾ കാലം നമുക്ക് നൽകിയ ഒരു ഓർമ്മപ്പെടുത്തലാണ്...ഈ പ്രളയം... ജാതിയല്ല...
മതമല്ല...
രാഷ്ട്രീയമല്ല...
മനുഷ്യരും...മനുഷ്യത്വവുമാണ് വലുത് എന്നൊരു ഒരു ഓർമ്മപ്പെടുത്തൽ...
ഇത്രയൊക്കെ അനുഭവിച്ചിട്ടും തിരിച്ചറിവാകാത്ത പലരുമുണ്ട് നമുക്കിടയിൽ..
ഈ കഴിഞ്ഞ നാളിലെ ഒരു ബസ്സ്‌ യാത്രയാണ് ഈ വരികൾക്ക് പ്രചോദനം...
ബസ്സിൽ പുരുഷന്മാർക്ക് സ്വധവേ റിസർവേഷൻ സീറ്റ് ഇല്ല...വികലാംഗർ..സീനിയർ സിറ്റീസൻ ഒഴിച്ചാൽ..
സ്ത്രീകൾ...അമ്മയും കുഞ്ഞും...
അങ്ങിനെ പോകുന്നു റിസർവേഷൻ.
തിക്കിലും തിരക്കിനുമിടയിൽ ഒരു സ്ത്രീ കൈക്കുഞ്ഞുമായി കേറിയാൽ അവരുടെ നോട്ടം ആദ്യം പാറി ചെല്ലുക പുരുഷന്മാർ ഇരിക്കുന്നിടത്തേക്കായിരിക്കും...
പലപ്പോഴും ഒരു സ്ത്രീ സീറ്റൊഴിഞ്ഞു കൊടുക്കുന്നതിനു മുൻപേ ഏതെങ്കിലും ഒരു പുരുഷൻ സീറ്റൊഴിഞ്ഞു കൊടുത്തിട്ടുണ്ടാകും...
സ്ത്രീകൾക്കിടയിൽ പലർക്കും മടിയാണ്...
ആരാദ്യം എഴുന്നേൽക്കും എന്ന ചിന്തയാണ്...
ഇനി വിഷയത്തിലേക്ക് വരാം...
മുൻപിലായ് ചില സീറ്റുകളിൽ ഓരോരുത്തരായി ഇരിക്കുന്നുണ്ട്...
അതിനിടയിൽ ഒരാൾ ...
കണ്ടാൽ മാന്യതയുടെ പരിവേഷമുള്ള ഒരാൾ തൊട്ടപ്പുറത്ത് ഒറ്റയായിരിക്കുന്ന പെൺകുട്ടിയോട് പറഞ്ഞു...
ഒന്ന് അടുത്ത സീറ്റിലേക്ക് മാറിയിരുന്നാൽ ഞങ്ങൾ രണ്ടുപേർക്ക് ഈ സീറ്റിൽ ഇരിക്കാമായിരുന്നു എന്ന്....
എന്തുകൊണ്ടോ ആ പെൺകുട്ടി ആ വാക്കിന് ചെവികൊടുത്തില്ല...
ഇത് സ്ത്രീകൾക്കുള്ള സീറ്റാണ് എന്ന് പറഞ്ഞ് ഒരു ദുശ്ശാഠ്യക്കാരിയെപ്പോലെ അടുത്ത സീറ്റിലേക്ക് മാറിയിരിക്കാതെ യാത്ര ചെയ്യുമ്പോൾ അയാൾ പലരോടായി പറയുന്നുണ്ടായിരുന്നു...
പ്രളയക്കെടുതിയിലൂടെ കടന്നു വന്നതാണെന്ന്...
അതും ഒരു ഓർമ്മപ്പെടുത്തലായിരുന്നു....
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ആൺ-പെൺ വ്യത്യാസമില്ലായിരുന്നു എന്ന്.
പ്രായം...
ജാതി..
മതം....
രാഷ്ട്രീയം...
ഒന്നുമൊന്നും ഇവർക്കിടയിൽ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചില്ലായെന്ന്....
ഒന്ന് മാറിയിരിക്കാൻ അവളെ ചിന്തിപ്പിക്കാത്തത് എന്തായിരിക്കും...?
ഒരുപക്ഷേ....
ചിലർ ഇങ്ങനെ ആയിരിക്കും...
ആരുടേയും കഷ്ടതകൾ ഇവർക്കൊരു വിഷയമല്ല...
പരിദേവനങ്ങളും...പരിഭ്രാന്തികളും ഇതുപോലുള്ളവർക്ക് പ്രശ്നമേയല്ല....
എന്നായിരിക്കും ഇവർക്കൊക്കെ തിരിച്ചറിവുണ്ടാകുക...അതോ....ഇവരെന്നും ഇങ്ങനെ തന്നെ ജീവിക്കുമോ....?
എനിക്കറിയില്ല....! നിങ്ങൾക്കോ....?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ