2017, ജനുവരി 22, ഞായറാഴ്‌ച

ആത്മഹത്യ

എന്റെയീ മുറിയില്‍ തനിച്ചിരിക്കുമ്പൊഴും എനിക്കുചുറ്റും ആരൊക്കെയോ നില്‍ക്കുന്നപോലെ…
എന്നിട്ടും, എന്നെയാരും സ്നേഹിച്ചില്ലെന്ന് എന്റെ മനസ്സ്‌ വിങ്ങുന്നു.
ഉറങ്ങുമ്പോള്‍ മരണത്തെ കുറിച്ച്‌ മാത്രം ഓര്‍മ്മകള്‍ വരുന്നു. സ്വപ്നങ്ങളില്‍ മരണത്തിന്റെ മണം തേടി ഞാന്‍ ഓടി നടക്കുന്നു. പട്ടിണിമരണങ്ങളോടും, അപകടമരണങ്ങളോടും, ദുരൂഹമരണങ്ങളോടും ഞാന്‍ ചോദിക്കുന്നു… എന്താണ്‌… ഏതാണ്‌ നിങ്ങളുടെ മണം.. എന്ന്.
രക്തം നിലമാകെ പടര്‍ന്നുകോണ്ടിരുന്നു…
എന്റെ ഭാരം കുറഞ്ഞുവരുന്നതായി ഞാന്‍ അറിഞ്ഞു…
രക്തത്തിനു തണുപ്പാണ്‌… എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പ്‌. തറയിലൂടെ അതെന്നില്‍ നിന്നും അകലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു… ഒരഴുക്കുചാലെന്ന പോലെ…
ഇന്നെല്ലാം മാഞ്ഞു പോകുന്നു…
എങ്ങും ശാന്തമായ പോലെ…
ഇന്നിവിടെ ഞാനെന്റെ അവസാന മാത്രകള്‍ എണ്ണുമ്പോള്‍,
അവസാന ശ്വാസം ഏതെന്ന് കാത്തിരിക്കുമ്പോള്‍, ഞാന്‍ വിതുമ്പിപ്പോകുന്നു…
“ഞാന്‍ ചെയ്ത ജോലികളെല്ലാം ഇതിനു വേണ്ടിയായിരുന്നൊ?? ഞാന്‍ തേടിനടന്നതും ഇതായിരുന്നോ… ഒരാത്മഹത്യക്ക്‌ വേണ്ടിയായിരുന്നോ…”
വൈകിയെങ്കിലും ഞാനറിഞ്ഞു, തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്‌. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്‌.(കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ