2016, ജൂലൈ 7, വ്യാഴാഴ്‌ച

സാധാരണ മനുഷ്യൻ

ജീവിക്കുകയും സ്വപ്നം കാണുകയും കർമ്മങ്ങൾ ചെയ്ത്‌ തീർക്കുകയും...അതിനോടൊപ്പം തന്നെ പുതിയ വിചാര കൂട്ടുകൾ വാരിക്കൂട്ടുകയും ചെയ്യുന്ന ഒരു സാധരണ മനുഷ്യൻ.
താൻ വസിച്ചയിടങ്ങളിൽ അവന്റെ സത്വത്തിന്റേതായ തരംഗങ്ങൾ സൃഷ്ടിക്കുന്നു.അവൻ നടന്നു നീങ്ങിക്കഴിഞ്ഞാൽ പുന:പ്രേരണയുടെ അഭാവത്തിൽ സ്ഥലത്തിന്റെ സത്തയിലേക്ക്‌ ആ തരംഗങ്ങൾ ആടിയടങ്ങുകയും ചെയ്യുന്നു.
                   പഴയൊരു
സൗഹൃദത്തിന്റേയോ..അല്ലെങ്കിൽ പണ്ടെങ്ങോ മാഞ്ഞു പോയ സ്നേഹഗീതത്തിന്റെ ഈണം.
ഒരു തേങ്ങലിന്റേയോ...
പൊട്ടിച്ചിരിയുടേയോ നുറുങ്ങ്‌...
ഒരു നെടുവീർപ്പിന്റെ ചൂട്‌..........
ഇവയിലേതേങ്കിലുമൊന്നിന്റെ തുമ്പ്‌ വേറിട്ട്‌ കിട്ടിയാൽ...അലങ്കോലമായി കിടക്കുന്ന ആ നൂലാമാലകളെ ചൈതന്യവൽക്കരിക്കാനും....പഴയ തരംഗ വ്യാപ്തിയും...അരുവും പുനർജ്ജീവിപ്പിക്കാനും അരനാഴിക പോലും വേണ്ടി വരില്ല.
ബന്ധങ്ങളുടെ  ചങ്ങല കെട്ടുകൾ വരിഞ്ഞു മുറുക്കുമ്പോൾ തീരുമാനങ്ങൾക്ക്‌ ശൈഥല്യം സംഭവിക്കും.ആത്മ ബന്ധങ്ങളുടെ കണ്ണികളെ അറുത്തു മുറിച്ച്‌ കൊണ്ട്‌ സ്വന്തം തീരുമാനത്തിന്റെ അടിത്തറയുറപ്പിക്കാൻ പലപ്പോഴും കഴിയാതെ പോകും.പലപ്പോഴും പലർക്കും നമ്മെ പൂർണ്ണമായി ഉൾക്കൊള്ളാനോ...മനസ്സിലാക്കാനോ കഴിഞ്ഞെന്നു വരില്ല.പലപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് തോന്നും.എന്നിട്ടും നമ്മിൽ നിന്ന് വളരെ അകലെയാണെന്ന തോന്നൽ മനസിൽ ബലപ്പെടുകയും ചെയ്യുന്നുവെങ്കിൽ...പരസ്പരം അലിഞ്ഞു ചേരാത്ത എന്തോ ഒന്ന് ഉണ്ടാകാം...എന്താണത്‌...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ